Monday, March 11, 2013

നീതിയുടെ കിരണം അകലെയെന്ന് മഅ്ദനി


കൊല്ലം: ‘നീതി വളരെയകലെ, അതിന്‍െറ നേരിയ പ്രകാശകിരണംപോലും കാണാന്‍ കഴിയുന്ന അവസ്ഥയിലല്ല ഞാന്‍. എങ്കിലും ഞാന്‍ നിരാശനോ ദു$ഖിതനോ അല്ല. നിങ്ങള്‍ പ്രാര്‍ഥിക്കുക, സര്‍വശക്തനില്‍ സമര്‍പ്പിച്ച് ഞാന്‍ നീങ്ങുന്നു.’ -കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ മകള്‍ ഷമീറയുടെ വിവാഹച്ചടങ്ങില്‍ ഖുത്തുബ നിര്‍വഹിക്കവെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു.

Saturday, March 9, 2013

മഅ്ദനി ഇന്ന് തിരുവനന്തപുരത്ത്


മഅ്ദനി പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെ പത്തരക്ക് തിരുവനന്തപുരത്തെത്തും. മഅ്ദനിക്ക് കോടതി നിര്‍ദേശപ്രകാരമുള്ള എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സുരക്ഷ ചുമതല ഉത്തരമേഖല എ.ഡി.ജി.പി  എ.ഹേമചന്ദ്രനായിരിക്കും.
ഇന്നലെയാണ് മകളുടെ വിവാഹത്തില്‍ പങ്കടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അനുമതി ലഭിച്ചത്. അഞ്ച് ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മ്അദനിക്ക്‌ മോചനം. മാര്‍ച്ച് 10ന് കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതനായ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ സന്ദര്‍ശിക്കാനുമാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി കര്‍ശന വ്യവസ്ഥയോടെ അനുമതി നല്‍കിയത്.  മാര്‍ച്ച് നാലിന് മഅ്ദനി നല്‍കിയ ഹരജിയിലാണ് പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നും പൊലീസ് അകമ്പടിയോടെ സ്വന്തം ചെലവിലാണ് യാത്ര നടത്തേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

Courtesy: Media One Online

രണ്ടര വര്‍ഷത്തിനുശേഷം മഅ്ദനി എത്തുന്നു


ബംഗളൂരു: 2005 ജൂലൈ 25ന് ബംഗളൂരു നഗരത്തിന്‍െറ ഒമ്പതിടങ്ങളിലായി നടന്ന സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് രണ്ടര വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി ഒടുവില്‍ കേരളത്തിലേക്ക് മടങ്ങുന്നു. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യത്തില്‍. പൊലീസ് അകമ്പടിയോടെയുള്ള ഈ വരവിന് ജാമ്യം എന്നു പറയാനാവില്ലെങ്കിലും രോഗശയ്യയിലായി അന്‍വാര്‍ശ്ശേരിയില്‍ കഴിയുന്ന പിതാവിനെ കാണാനും ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം ലഭിച്ചത് നിരവധി അസുഖങ്ങള്‍ വേട്ടയാടുന്ന മഅ്ദനിക്ക് നല്‍കുന്ന ആശ്വാസം വലുതാണ്.

Thursday, March 7, 2013

മഅ്ദനിക്ക് ജാമ്യം


അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യം ലഭിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ശ്രീനിവാസ് ജാമ്യം അനുവദിച്ചത്. അഞ്ച് ദിവസത്തേക്ക് സ്വന്തം ചെലവില്‍ വീട്ടില്‍ പോയി വരാനാണ് ജാമ്യം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നാളെ തന്നെ മഅ്ദനി കേരളത്തിലെത്തും.

മകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തന്റെ സാന്നിധ്യം അനിവാര്യമായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ സ്വന്തം ചെലവില്‍ നാട്ടില്‍ പോയി വരാമെന്നും മഅ്ദനി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്കു ജാമ്യം ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി മകള്‍ ഷമീറ ജൗഹറ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി കര്‍ണാ‍ടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനാ‍യി കഴിയുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ഭാര്യ സൂഫിയ മഅ്ദനിയും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മഅ്ദനിയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ഉത്തരവുണ്ടായിരുന്നുവെങ്കിലും അത് പാതിവഴിയില്‍ നിലച്ചുപോയതായും അവര്‍ പറഞ്ഞിരുന്നു. 2008 ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഭീകരവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മഅ്ദനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്

ഫാബ്രികേറ്റഡ് - ഡ്യോക്യുമെന്ററി ട്രെയിലര്‍


Thursday, November 22, 2012

മഅ്ദനി, ബ്യൂല: രണ്ടുതരം നീതി - ഇനാമുറഹ്മാന്‍


രണ്ടു വര്‍ഷത്തിലധികമായി ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയും ഐ.എസ്.ആര്‍.ഒയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ബംഗളൂരു പൊലീസ് പിടിയിലായ ബ്യൂല എം. സാം എന്ന അധ്യാപികയും കൊല്ലം ജില്ലക്കാരാണ്. അതീവ ഗുരുതരമായ കുറ്റങ്ങളുടെ പേരിലാണ് ഇരുവരും പിടിയിലായത് എന്നത് മാറ്റി നിര്‍ത്തിയാല്‍ രണ്ടു ധ്രുവങ്ങളിലുള്ള വ്യക്തിത്വങ്ങളാണിവര്‍. എന്നാല്‍, നീതിയുടെ അളവുകോലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനത്തിലും ഈ അന്തരം നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരം.

മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി


ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. ചികില്‍സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഹരജി. എന്നാല്‍, പൊലീസ് സംരക്ഷണത്തോടു കൂടി മഅ്ദനിക്ക് സ്വന്തം ചെലവില്‍ ചികില്‍സ നടത്താമെന്നു പറഞ്ഞ കോടതി ചികില്‍സാ സമയത്ത് കുടുംബാംഗങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ബാഗ്ളൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിയെ രണ്ടാമതും അറസ്റ്റു ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒമ്പതു വര്‍ഷത്തോളം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടെങ്കിലും ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ ബന്ധമാരോപിച്ച്  വീണ്ടും ജയിലിലടക്കുകയായിരുന്നു. കടുത്ത പ്രമേഹമടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അന്നു തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നു.  പൊലീസ് കസ്റ്റഡിയിലും ജയിലിലും മഅ്ദനി ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ ഇന്നും വാദിച്ചു.