Thursday, December 29, 2011

മഅ്ദനിക്ക് നീതി തേടി വി.എസിന്റെ കത്ത്


തിരുവനന്തപുരം: ബംഗളൂരു സ്ഫോടനകേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. മഅ്ദനിക്കെതിരായ വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

തനിക്ക് ജയിലില്‍ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും ചികില്‍സ ലഭ്യമാക്കാന്‍ വിഎസ് ഇടപെടണമെന്നും ആവശ്യപ്പെട്ട് മഅ്ദനി വി.എസിന് കത്തയച്ചരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് വിഎസ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.

Wednesday, December 14, 2011

അബ്ദുല്‍ നാസര്‍ മഅദനി: ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്തപ്രസ്ഥാവന


അബ്ദുല്‍ നാസര്‍ മഅദനിയെ നിരുപാധികം വിട്ടയയ്ക്കുക : കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്തപ്രസ്ഥാവന


ഞങ്ങള്‍ സിനിമാ പ്രവര്‍ത്തകരും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.

അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി  പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.

Sunday, October 23, 2011

മഅ്ദനിയോളം മനുഷ്യാവകാശം നിഷേധിക്കപ്പെട്ട മറ്റൊരാളില്ല -ഡോ. ബലരാമന്‍


കൊല്ലം: രാജ്യത്ത് മഅ്ദനിയേയും കുടുംബത്തെയും പോലെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റാരുമില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ ഡോ. എസ്. ബലരാമന്‍.
ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പുറത്തിറക്കിയ ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ ഇംഗ്ളീഷ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനി വിഷയത്തില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്. അഭിഭാഷകര്‍ക്ക് ജയില്‍പുള്ളിയെപ്പോലെ കോടതിയില്‍ ഹാജരാവേണ്ടിവരുന്നതിനാല്‍ മഅ്ദനിയുടെ കേസില്‍ പല പ്രശസ്ത അഭിഭാഷകരും വക്കാലത്തേറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഭാസുരേന്ദ്രബാബു ബുള്ളറ്റിന്‍ ഏറ്റുവാങ്ങി. ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ജമാല്‍ മുഹമ്മദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം ഹമീദ്മൗലവി, ഇ.കെ. സുലൈമാന്‍ ദാരിമി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, റജീബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, ടി.എം. ഷരീഫ്, മൈലക്കാട് ഷാ, എ. അബ്ദുല്ലാ മൗലവി, എം.എ. സമദ്, എം.എ. അസീസ് തേവലക്കര, സുനില്‍ ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, October 13, 2011

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ 17ലേക്ക് മാറ്റി

ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ വിചാരണ നടപടികള്‍ കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിയത്. അഭിഭാഷകരായ പി. ഉസ്മാന്‍, അക്ബറലി, വസന്ത് എച്ച്. വൈദ്യ എന്നിവരാണ് 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അസൗകര്യംമൂലം അദ്ദേഹത്തിന് ബംഗളൂരുവില്‍ എത്താന്‍ സാധിച്ചില്ല. മഅ്ദനി ഒഴികെയുള്ള മറ്റ് പ്രതികള്‍ക്കു വേണ്ടി അമികസ് ക്യൂറിയും പി.എന്‍. വെങ്കടേഷുമാണ് ഹാജരായത്. അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്തില്‍ ജയിലില്‍കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ ഹാജരാക്കാന്‍ സാധിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് പ്രവര്‍ത്തനം മുടങ്ങിയതാണ് കാരണം. കേസില്‍ എട്ട്, ഒമ്പത് പ്രതികളായ സകരിയ്യ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ തുടര്‍ നടപടികളും ഒക്ടോബര്‍ 17ന് നടക്കും. മുമ്പ് സമര്‍പ്പിച്ചവരുടെയും അവശേഷിക്കുന്നവരുടെയും ഡിസ്ചാര്‍ജ് പെറ്റീഷനുകള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗം അഭിഭാഷകരെ അറിയിച്ചു. രാവിലെ 11.30ന് ആരംഭിച്ച നടപടികള്‍ അരമണിക്കൂറോളം നീണ്ടുനിന്നു.മഅ്ദനിക്കായി ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

മദനി, പിള്ള: ഭരണകൂടം നിയം കയ്യാളുന്ന വിധം


ബ്ദുന്നാസര്‍ മഅദനിയും ബാലകൃഷ്ണപ്പിള്ളിയും രണ്ട് പ്രതീകങ്ങളാണ്. ഒരാള്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി ജാമ്യവും ശരിയായ ചികിത്സയും ലഭിക്കാതെ കഴിയുന്നു, മറ്റൊരാള്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷക്കപ്പെട്ട ശേഷം യഥേഷ്ടം പരോളിലിറങ്ങി സുഖ ചികിത്സയില്‍ കഴിയുന്നു.ഒരാള്‍ പുറം ലോകവുമായി ബന്ധപ്പെടാതെ കഴിയുമ്പോള്‍ മറ്റൊരാള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഭരണത്തില്‍ വരെ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവരുന്നു.
രണ്ടു തടവുകാരെ താരതമ്യപ്പെടുത്തുകയല്ല, മറിച്ച് ഭരണകൂടം രണ്ടു പൗരന്‍മാരോട് കാണിക്കുന്ന ‘നീതി’യാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഈ രണ്ട് പേരും ഇപ്പോള്‍ ജയിലില്‍ കഴിയുന്നതും ഇനി കഴിയാനിരിക്കുന്നവരുമായ ആയിരക്കണക്കിന് പേരുടെ പ്രതീകങ്ങളാണ്. മുമ്പൊരു കേസിന്റെ വിചാരണക്കായി ഒമ്പത് കൊല്ലം തടവില്‍ കാത്ത് കഴിയേണ്ടി വന്നയാളാണ് മഅദനി. ഒരു മദനിയെ മാത്രമേ നമുക്കറിയൂ. ശബ്ദമില്ലാത്ത ആയിരക്കണക്കിന് വിചാരണത്തടവുകാര്‍ ഇന്ത്യന്‍ ജയിലുകളില്‍ തടവറയുടെ ഇരുളില്‍ കഴിയുന്നുണ്ടാവും. പിള്ളയും ഒരു പ്രതീകമാണ്, തടവറകള്‍ പോലും തങ്ങളുടെ സാമ്രാജ്യമാക്കുന്ന രാഷ്ട്രീയ-പണ-മാഫിയ ബന്ധങ്ങളുടെ പ്രതീകം.
ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു… മദനി,പിള്ള: ഭരണകൂടം നിയം കയ്യാളുന്ന വിധം

Sunday, October 9, 2011

പിള്ളയും മഅ്ദനിയും മാധ്യമങ്ങളുടെ കാപട്യവും - ഭാസുരേന്ദ്രബാബു

Published on Madhyamam Daily dated 09/Oct/2011

നമ്മുടെയിടയില്‍നിന്ന് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറവും’ മറ്റ് സമാന സംഘടനകളും, മഅ്ദനിക്കുനേരെ അഴിച്ചുവിടുന്ന ജനാധിപത്യ-പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. എങ്കില്‍ക്കൂടി മഅ്ദനിക്കുവേണ്ടി ഫലപ്രദം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പൗരാവകാശ പ്രക്ഷോഭം ഇനിയും നമുക്ക് സംഘടിപ്പിക്കാനായിട്ടില്ല. ബംഗളൂരു സ്ഫോടനക്കേസ് വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് തടിയന്‍റവിട നസീറിന്‍െറ നേതൃത്വമാണ് എന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. തടിയന്‍റവിട നസീര്‍ മഅ്ദനിയെ ഫോണില്‍ വിളിച്ചു എന്നത് തെളിവായി എടുത്തുകൊണ്ട് മഅ്ദനിയെക്കൂടി ഈ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനായ തനിക്ക് പലരും ഫോണ്‍ ചെയ്യുമെന്നും അതുകൊണ്ട് അവരുടെ പ്രവൃത്തികള്‍ക്ക് താന്‍ കാരണക്കാരനാകുന്നില്ളെന്നും മഅ്ദനി കഴിഞ്ഞ വര്‍ഷം പ്രസ്താവിക്കുകയുണ്ടായി. ഏകപക്ഷീയമായി സ്വന്തം ഫോണിലേക്ക് വന്ന കാളുകളെ മുന്‍നിര്‍ത്തിയാണ് മഅ്ദനിക്ക് തീവ്രവാദ ബന്ധം കല്‍പിച്ചുനല്‍കാന്‍ കര്‍ണാടക പൊലീസ് തയാറായിരിക്കുന്നത്. ഏകപക്ഷീയമായി വരുന്ന ഇത്തരം കാളുകള്‍ ഫലവത്തായ തെളിവായി പരിഗണിക്കപ്പെട്ടുകൂടാ. എന്നാലിവിടെ നിയമം മഅ്ദനിക്ക് ഭിന്നമായ രീതിയിലാണ് പ്രയോഗക്ഷമമാവുന്നത്.

Wednesday, October 5, 2011

മ‌അദനിയുടെ ചികിത്സാ ചെലവ് നല്‍‌കിയില്ല: തുടര്‍ ചികില്‍‌സ വൈകുന്നു


ബാംഗ്ലൂരു സ്‌ഫോടന കേസിലെ വിചാരണതടവുകാരനായ അബ്‌ദുല്‍ നാസര്‍ മ‌അദനിക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ആയു‌ര്‍‌വേദ ചികിത്സ നല്‍‌കിയ സ്വകാര്യ ആശുപത്രിക്ക് കര്‍‌ണ്ണാടക സര്‍ക്കാര്‍ പണം നല്‍‌കിയില്ല. മ‌അദനിക്ക് തുടര്‍ ചികിത്സയും ഇതു വരെ ലഭ്യമാക്കിയിട്ടില്ല. വൈറ്റ്‌ഫീല്‍‌ഡിലെ സൗഖ്യ ഹോളിസ്‌റ്റിക് സെന്ററിനാണ് പണം നല്‍‌കാത്തത്. ജയില്‍ നിയമപ്രകാരം തടവുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെങ്കിലും ഡിസ്‌ചാര്‍ജ്ജ് ചെയ്‌ത് മൂന്നു മാസമായിട്ടും സൗഖ്യ ആശുപത്രി അധികൃതര്‍ക്ക് സര്‍ക്കാര്‍ പണം നല്‍‌കിയില്ലെന്നാണ് മാധ്യമം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ജൂണ്‍ ഏഴ് മുതല്‍ ജൂലൈ അഞ്ചു വരെ 28 ദിവസത്തെ പഞ്ചകര്‍‌മ ചികിത്സയാണ് സൗഖ്യ ആശുപത്രിയില്‍ മ‌അദനിക്ക് നല്‍കിയത്. ഇതിനു 8.60 ലക്ഷം രൂപ ചെലവായി. ഈ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാറിനെ സമീപിച്ചിട്ടും പണം ലഭിച്ചില്ല. അതേ സമയം, പഞ്ചകര്‍മ്മ ചികിത്സക്ക് ശേഷം മ‌അദനിക്ക് വേണ്ട തുടര്‍ചികിത്സയും ലഭ്യമാക്കിയില്ല.

Tuesday, October 4, 2011

കൊയമ്പത്തൂര്‍ പ്രസ് ക്ലബ് കേസ് : മ‌അദനിയെ 29-നു ഹാജരാക്കാന്‍ ഉത്തരവ്


(Courtesy: Madhyamam Daily dated 04/10/2011)

കൊയമ്പത്തൂര്‍ : പ്രസ് ക്ലബ് പരിസരത്ത് സ്‌ഫോടകവസ്‌തു കണ്ടെടുത്ത കേസില്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മ‌അദനിയെ ഒക്‌ടോബര്‍ 29-നു വൈകീട്ട് നാലിനകം ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊയമ്പത്തൂര്‍ എട്ടാം മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി കെ.അരുണാചലം പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. സാങ്കേതിക കാരണങ്ങളാല്‍ മ‌അദനിയെ ഹാജരാക്കാനായില്ലെന്ന് പ്രത്യേകാന്വേഷണ സംഘം രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണിത്. എസ്.ഐ.ടി അഡിഷണല്‍ സൂപ്രണ്ട് നാഗദേവി, ഡെപ്യൂട്ടി സൂപ്രണ്ട് സമ്പത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കോടതിയില്‍ സന്നിഹിതരായിരുന്നു. ഇന്നലെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വീഡിയോ കോണ്‍‌ഫറന്‍‌സ് മുഖേനയുള്ള കോടതി നടപടികളും ഉണ്ടായില്ല.

പ്രസ്ക്ളബ് കേസ്: മഅ്ദനിയെ പ്രതിയാക്കിയതില്‍ ദുരൂഹത

(Courtesy: Madhyamam Daily dated 04/10/2011)

കോയമ്പത്തൂര്‍: പ്രസ്ക്ളബ് പരിസരത്ത് സ്ഫോടകവസ്തു കണ്ടെടുത്ത കേസില്‍ ഒമ്പതു വര്‍ഷത്തിനുശേഷം മഅ്ദനിയെ പ്രതി ചേര്‍ത്ത കോയമ്പത്തൂര്‍ പ്രത്യേകാന്വേഷണ സംഘത്തിന്‍െറ നടപടിയില്‍ ദുരഹുത. മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ആദ്യ പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവ് പുറപ്പെടുവിക്കവെ കോയമ്പത്തൂര്‍ ഏഴാം ജെ.എം കോടതി  ഇതു സംബന്ധിച്ച് ചോദ്യമുന്നയിച്ചിരുന്നു. മഅ്ദനിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാലതാമസത്തെക്കുറിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ തടയന്‍റവിട നസീര്‍, ഷബീര്‍ എന്നിവരെ ഈയിടെയാണ് പിടികൂടിയതെന്നും ഇവരുടെ മൊഴിയനുസരിച്ചാണ് മഅ്ദനിയെ പ്രതി ചേര്‍ത്തതെന്നുമാണ് പൊലീസിന്‍െറ വിശദീകരണം. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദിനെ ആഴ്ചകള്‍ക്കു മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയതും സംശയം ഉയര്‍ത്തുന്നു. മഅ്ദനിയുടെ അറസ്റ്റുനീക്കത്തിനു പിന്നില്‍ ജയലളിത സര്‍ക്കാറിന്‍െറ നിക്ഷിപ്തമായ താല്‍പര്യങ്ങളുണ്ടെന്ന് ആരോപണമുണ്ട്.

മഅ്ദനി വേട്ട: പരിഷ്കൃത സമൂഹത്തിന് ചേരാത്തത് -ജമാഅത്തെ ഇസ്ലാമി

(Courtesy: Madhyamam Daily dated 04/10/2011)

കോഴിക്കോട്: അബ്ദുന്നാസര്‍ മഅ്ദനിയെ അനന്തകാലം ജയിലഴിക്കുള്ളില്‍പെടുത്താനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് കോയമ്പത്തൂര്‍ പ്രസ്ക്ളബ് കേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ ആരോപിച്ചു. ബാംഗ്ളൂര്‍ കേസില്‍ വിചാരണ ആരംഭിച്ചിരിക്കെയാണ് പൊടുന്നനെ അദ്ദേഹത്തെ കോയമ്പത്തൂര്‍ കേസില്‍ അറസ്റ്റുചെയ്യുന്നത്.വികലാംഗനും രോഗിയുമായ മതപണ്ഡിതനെ ഈ വിധം നിരന്തരം ക്രൂശിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മഅ്ദനിയെ നിരന്തരം വേട്ടയാടുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് നിക്ഷിപ്ത താല്‍പര്യങ്ങളുള്ള പൊലീസ് ഉദ്യോഗസ്ഥര്‍. കേരളത്തിലെ പൊതുപ്രവര്‍ത്തകന്‍ അയല്‍സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളാല്‍ നിരന്തരം പീഡിപ്പിക്കപ്പെടുമ്പോള്‍ അതില്‍ ഇടപെടാന്‍ കേരളാ സര്‍ക്കാറിന് ബാധ്യതയുണ്ട്. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരളത്തിലെ പുരോഗമന സമൂഹവും സര്‍ക്കാറും ആവശ്യമായത് ചെയ്യണമെന്നും പി. മുജീബുറഹ്മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Monday, October 3, 2011

നിയമസഭ ഇടപെടണം

(Courtesy: Madhyamam Daily dated 03/10/2011)


കോഴിക്കോട്: ബാംഗ്ലൂര്‍ ജയിലില്‍ വിചാരണതടവുകാരനായി കഴിയുന്ന അബ്‌ദുല്‍ നാസര്‍ മ‌അദനിയെ കൊയമ്പത്തൂര്‍ പ്രസ്‌ക്ലബ് സ്‌ഫോടനവുമായി ബന്ധപ്പെടുത്തി വീണ്ടും അറസ്‌റ്റു ചെയ്‌ത നടപടി ആശങ്കാജനകവും അപലപനീയവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ഒമ്പതു വര്‍ഷം മുമ്പ് നടന്ന മറ്റൊരു സംഭവത്തിന്റെ പേരില്‍ അദ്ദേഹം വീണ്ടും വേട്ടയാടപ്പെടുന്നതെന്ന് ഐ.എന്‍.എല്‍ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ബി.ഹംസ ഹാജി, യു.സി മമ്മൂട്ടി ഹാജി, കെ.എസ് ഫക്രുദ്ദീന്‍, എം.എ വഹാബ് ഹാജി, പി.കെ അബ്‌ദുല്‍ കരീം, പ്രഫ. എ.പി അബ്‌ദുല്‍ വഹാബ്, കെ.പി ഇസ്‌മായില്‍, പന്തളം രാജേന്ദ്രന്‍, മൊയ്‌തീന്‍ കുഞ്ഞു കളനാട്, ബഷീര്‍ ബടേരി എന്നിവര്‍ സംസാരിച്ചു.

കൊയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുമതി

(Courtesy: Madhyamam Daily dated 03/10/2011)

2002 ഡിസംബര്‍ 30-നു കൊയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു മുന്നില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത കേസില്‍ പ്രതിയാക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുന്നാസ് മ‌അദനിയെ കൊയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ അനുമതി. കൊയമ്പത്തൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടിനെ തുടര്‍ന്നാണ്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസ് വിചാരണക്കുള്ള പ്രത്യെക കോടതി മ‌അദനിയെ കൊണ്ടുപോകുന്നതിനു അനുമതി നല്‍കിയത്. മ‌അദനിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് കൊയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതും വരുന്നതും വിമാന മാര്‍‌ഗം വേണമെന്നും കോടതി വ്യക്തമാക്കി.

മ‌അദനിക്കു വേണ്ടി നല്‍‌കിയത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ; കോടതി തള്ളി

(Courtesy: Madhyamam Daily dated 03/10/2011)

ബാംഗ്ലൂര്‍: കൊയമ്പത്തൂര്‍ പ്രസ് ക്ലബിനു സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത കേസില്‍ അബ്‌ദുല്‍ നാസര്‍ മ‌അദനിക്കു വേണ്ടി നല്‍‌കിയത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയും കൊയമ്പത്തൂര്‍ കേസില്‍ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌ത പ്രതിക്കായാണ് അഡ്വ. ശങ്കര്‍ സുബ്ബു വഴി ചെന്നൈ ഹൈക്കോടതിയുടെ 35-ആം ബെഞ്ചില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍‌കിയത്. ഹരജി നിലനില്‍‌ക്കുന്നതല്ലെന്ന് പറഞ്ഞ് ഫയലില്‍ സ്വീകരിക്കാതെ കോടതി തള്ളുകയായിരുന്നു.

Friday, September 30, 2011

മഅ്ദനിക്കെതിരായ നടപടികളില്‍ ആശങ്ക -ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം

Published on Madhyamam dated Wed, 09/29/2011

കൊച്ചി: കോയമ്പത്തൂര്‍ പ്രസ് ക്ളബില്‍ ബോംബു വെച്ചെന്ന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നതായി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം. ജയിലില്‍ മഅ്ദനിയെ കാണാനെത്തിയ സൂഫിയ മഅ്ദനിയോട് പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയതിന് പ്രതികാരമായാണ് ബോംബ് വെച്ചതെന്നാണ് ആരോപണം. ഇത്തരം വ്യാജ ആരോപണങ്ങള്‍ ചുമത്തി നിരപരാധിയായ ഒരാളെ പീഡിപ്പിക്കുന്നത് ശരിയല്ളെന്ന് ഫോറം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫോറം പണം പിരിച്ചത് രഹസ്യമായല്ല. പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പള്ളിപ്പരിസരങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയത് ജാതീയമായ വേര്‍തിരിവുണ്ടാക്കാനല്ളെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് റജീബ്, ജമാല്‍ മുഹമ്മദ് എന്നിവരും പങ്കെടുത്തു.

Thursday, September 29, 2011

വിചാരണ പൂര്‍ണ തോതിലേക്ക്; മഅ്ദനിക്കായി പ്രമുഖ അഭിഭാഷകന്‍ ഹാജരായേക്കും

Published on Madhyamam Daily dated 09/28/2011

ബംഗളൂരു: ബംഗളൂരു സ്ഫോടനപരമ്പര കേസിലെ വിചാരണ പൂര്‍ണ തോതിലാകുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി 31ാം പ്രതിയായ കേസിന്‍െറ വിചാരണയുടെ നടപടിക്രമങ്ങള്‍ ഒന്നോ രണ്ടോ ഹിയറിങ്ങുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും. സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയില്‍ സ്ഫോടനക്കേസിനായുള്ള 35ാം നമ്പര്‍ പ്രത്യേക അതിവേഗ കോടതിയിലാണ് വിചാരണ. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരമാണ് ജഡ്ജി ശ്രീനിവാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ 12ന് പ്രതികളാരും ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കിയില്ളെങ്കില്‍ വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും. വിചാരണ വേളയില്‍ മഅ്ദനിക്കു വേണ്ടി പ്രമുഖ അഭിഭാഷകരെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ബംഗളൂരുവിലെത്തിയ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികള്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. നാല് പ്രമുഖ അഭിഭാഷകരെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ ഒരാള്‍ കേസ് ഏറ്റെടുക്കാമെന്ന് അംഗീകരിച്ചതായി അറിയുന്നു. അതിവേഗ കോടതി പരപ്പന അഗ്രഹാര ജയിലിലാണെന്നത് പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ജയിലില്‍ പോയി വാദിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് മൂന്ന് പ്രമുഖ അഭിഭാഷകരും കേസ് ഏറ്റെടുക്കുന്നതിന് തടസ്സമായി പറഞ്ഞത്. മഅ്ദനിയുടെ അഭിഭാഷകര്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രചാരണവും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.

Thursday, September 15, 2011

രാഷ്ട്രീയ ഉത്സവകാലത്തെ ഹസാരെയും മഅ്ദനിയും - ശിഹാബ് പൂക്കോട്ടൂര്‍


(Courtesy: http://www.prabodhanam.net/detail.php?cid=404&tp=1)

കേരളത്തിലെ ജനാധിപത്യ ബോധത്തെയും സാമാന്യ നീതി സങ്കല്‍പത്തെയും അട്ടിമറിക്കുന്നതാണ് മഅ്ദനിയുടെ ജയില്‍വാസം. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ സേലം സെന്‍ട്രല്‍ ജയിലില്‍ അകപ്പെടുകയും അതിനു ശേഷം നിരപരാധിയാണെന്നറിഞ്ഞ് നിരുപാധികം വിട്ടയക്കുകയും ചെയ്തതിനുശേഷമാണ് കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  നഷ്ടപ്പെട്ട ഒമ്പതര വര്‍ഷം തിരിച്ചുനല്‍കാന്‍ ഒരു നീതിന്യായ വ്യവസ്ഥക്കും സാധ്യമല്ല. ജയിപ്പിച്ചുവിടുന്ന എം.പിയോ എം.എല്‍.എയോ എന്ത് നെറികേട് കാണിച്ചാലും അഞ്ചുവര്‍ഷം അയാളെ സഹിക്കാന്‍ വിധിക്കപ്പെടുന്ന നമ്മുടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ എല്ലാവിധ നിസ്സഹായതകളും നീതിന്യായ വ്യവസ്ഥക്കുമുണ്ടെന്ന് ഇവിടെ ബോധ്യമാകുന്നു. നിയമം നിയമത്തിന്റെ വഴിയെ പോകുന്നത് മഅ്ദനിയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതിലെ വൈരുധ്യം, ചരിത്രത്തെ മുഴുവന്‍ വൈരുധ്യയുക്തിയോടെ വായിക്കുന്ന കമ്യൂണിസ്റ്റുകാരനു പോലും മനസ്സിലായിട്ടുണ്ടാവില്ല.

Thursday, August 25, 2011

മഅ്ദനി ഒരു ജനാധിപത്യപ്രക്ഷോഭമാണ്

(An article by T Muhammed Velom Published on his Blog dated 30/Aug/2011. Click on the following link to read.)
മഅ്ദനി ഒരു ജനാധിപത്യപ്രക്ഷോഭമാണ്

ജയിലിലടക്കപ്പെട്ട മഅ്ദനിയെയല്ല ജയില്‍ മോചിതനായ മഅ്ദനിയെയാണ് രാഷ്ട്രീയപാര്‍ട്ടി കള്‍ക്കാവശ്യം - സിവിക് ചന്ദ്രന്‍


Courtesy: Madani Web

കോഴിക്കോട്: കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ മഅ്ദനിയെ സ്വീകരിക്കാന്‍ ആവേശം കാണിച്ച രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നായകരും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ജയിലിലടക്കപ്പെട്ട മഅ്ദനിയെ അല്ല, ജയില്‍ മോചിതനായ മഅ്ദനിയെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവശ്യം എന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പ്രസിദ്ധീകരിച്ച ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാല പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദിയെന്ന് മുദ്ര കുത്തുന്നതെങ്കില്‍ മുഖ്യമന്ത്രിമാരായിരുന്ന നായനാരും വി.എസ് അച്യുതാനന്ദനും തീവ്രവാദികളാണെന്ന് പറയേണ്ടി വരും. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ മഅ്ദനിയെന്ന് ഉച്ചരിക്കാന്‍ ഭയപ്പെടുന്നു. തീവ്രവാദിയെന്ന് ബ്രാന്റ് ചെയ്യപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. ഭീതിതമായ ഈ സാഹചര്യത്തില്‍ മഅ്ദനി-മഅ്ദനി എന്ന് ആവര്‍ത്തിച്ചു പറയാന്‍ പൊതു വേദികള്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Monday, August 22, 2011

മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കും - കൃഷ്ണയ്യര്‍


Courtesy: Madhyamam Online dated Sun, 08/21/2011

കൊച്ചി: മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥത വളരാന്‍ കാരണമാകുമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന് വേണ്ടി സോളിഡാരിറ്റി തയാറാക്കിയ www.maudany.in വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ തടവുകാരനായി നീണ്ട ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കഴിയേണ്ടി വന്നതിന് ഉത്തരവാദികളാരെന്ന് കണ്ടെത്തേണ്ടതുണ്ട്. മികച്ച പ്രഭാഷകനായും മാന്യനായ പൊതുപ്രവര്‍ത്തകനുമായാണ് മഅ്ദനിയെ തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, നൈതിക സംവാദം എഡിറ്റര്‍ അഡ്വ.പത്മകുമാര്‍, പി.ഡി.പി സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് റജീബ്,സുഹൈല്‍ ഹാഷിം,അനീസ് ബാബു എന്നിവര്‍ സംബന്ധിച്ചു.

Sunday, August 21, 2011

മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ - സി. ദാവൂദ്


Published on Madhyamam Online dated Sat, 08/20/2011

2010 ആഗസ്റ്റില്‍, തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഅ്ദനിയുമായി ഞാന്‍ സംസാരിച്ചത്. അന്‍വാര്‍ശ്ശേരിയിലെ അദ്ദേഹത്തിന്‍െറ സ്ഥാപനത്തിന്‍െറ അതിഥി മുറിയില്‍ അന്ന് അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നു. അനിതരസാധാരണമായ മനോദാര്‍ഢ്യവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വന്‍ ഗൂഢസംഘത്തോട് തനിച്ച് പൊരുതേണ്ടി വരുന്ന പോരാളിയുടെ സംഘര്‍ഷങ്ങള്‍ ആ മുഖത്തുണ്ടായിരുന്നു. സന്ദിഗ്ധതകള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമൊടുവില്‍, ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച അതിനാടകീയതകള്‍ക്ക് വിരാമമിട്ട് സൂപ്രണ്ട് അര്‍ഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആഗസ്റ്റ് 17ന് ഉച്ചക്ക് 1.10ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

Monday, August 15, 2011

തടവറയില്‍ മഅ്ദനിക്ക് ഒരു വര്‍ഷം; വിചാരണ നീളാന്‍ സാധ്യത

(Published on Madhyamam Online dated Sun, 08/14/2011)
ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ തടവറ ജീവിതം ഒരു വര്‍ഷം തികയുന്നു. കേസ് വിചാരണ നീളുമെന്ന് ഉറപ്പായതോടെ കോയമ്പത്തൂര്‍ കേസിന് സമാനമായി വര്‍ഷങ്ങള്‍ മഅ്ദനി വിചാരണാ തടവില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന.

Thursday, August 4, 2011

അബ്ദുല്‍ നാസര്‍ മഅ്ദനിയെ നിരുപാധികം വിട്ടയക്കുക : ഇന്ത്യയിലെ പൗരാവകാശ പ്രവര്‍ത്തകരുടേയും സംഘടനകളുടേയും സംയുക്ത പ്രസ്ഥാവന


ഞങ്ങള്‍ താഴെപ്പറയുന്ന സംഘടനകളും ബന്ധപ്പെട്ട വ്യക്തികളും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.

അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി  പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.

Human Rights organisations express concern on Ma’ Dani’s case


We the following organisations and concerned individuals hereby express the following concerns:


We are shocked at the way Abdul Nasser Ma’dani, his family and supporters have been harassed for a long period by the Karnataka government. Earlier Ma’dani, falsely accused in the Coimbatore blast case, was in jail for more than nine years after which the judge felt he was innocent. This itself is a statement on the way the executive machinery, judiciary and legislature works in this country. If this had happened in any other country, he would have been legally provided compensation for the human rights violation he suffered due to his wrong arrest under fabricated charges.

Monday, August 1, 2011

മഅ്ദനി: പൗരാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു

(Published on Madhyamam daily dated 01/08/2011)
ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിയെ കര്‍ണാടക സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ ബംഗളൂരു ആസ്ഥാനമായ പൗരാവകാശ പ്രസ്ഥാനങ്ങളും മനുഷ്യാവകാശസംഘടനകളും  സംയുക്ത പ്രസ്താവനയില്‍ പ്രതിഷേധിച്ചു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒമ്പത് വര്‍ഷത്തിലേറെ ജയിലിലടച്ചു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്ന് കോടതി വിധിക്കുകയും ചെയ്തു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമച്ച കേസില്‍ ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടിവരുമായിരുന്നു. മഅ്ദനിക്കെതിരായ മനുഷ്യാവകാശലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നതിന്റെ സൂചകമാണ്.

Saturday, July 30, 2011

പീഡിപ്പിക്കപ്പെടുന്ന മഅ്ദനിമാര്‍ക്ക് വേണ്ടി രംഗത്തുണ്ടാവും: എസ്.ഡി.പി.ഐ

(Courtesy: http://sdpi.in )
കൊല്ലം: രാജ്യത്തു പീഡിപ്പിക്കപ്പെടുന്ന നൂറുകണക്കിനു മഅ്ദനിമാര്‍ക്കുവേണ്ടി എസ്.ഡി.പി.ഐ രംഗത്തുണ്ടാവുമെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ കൊല്ലത്തു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിവിധ ജയിലുകളില്‍ നിരവധി മഅ്ദനിമാര്‍ കിടക്കുന്നുണ്ട്. ധാരാളം പേര്‍ വിചാരണത്തടവുകാരായി കഴിയുന്നുണ്ട്. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളെ കുറ്റംചെയ്തവരായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു. 1998ല്‍ മഅ്ദനിക്കുവേണ്ടി രംഗത്തിറങ്ങിയപ്പോള്‍ തീവ്രവാദികള്‍ക്കുവേണ്ടി തീവ്രവാദികള്‍ രംഗത്തിറങ്ങുന്നു എന്നു ചിലര്‍ ആക്ഷേപിച്ചിരുന്നു. പലരും അതൊക്കെ മറന്നു. നാം അതു മറക്കുന്നവരല്ല പക്ഷേ, പൊറുക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Thursday, July 28, 2011

Indian State and the Art of Fabricating False Cases :: Convention on July 30, 2011 at Bangalore


PROGRAM 
Indian State and the Art of Fabricating False Cases
Convention on July 30, 2011 in Bangalore
Venue: NGO Hall, Cubbon Park, Bangalore
Date: July 30, 2011
Time: 9.30 am to 6.30 pm


DESCRIPTION
Two spectres are haunting the civil society in India – the spectres of
communalism and globalisation.


As a part this invasion on people, minorities are attacked as it happened in Gujarat or Kandhamal and many other places in the recent past. Multinationals, the World Bank, ADB, IMF and other international
organisations decide on the policies of the Indian Government today. Land,
forests, hills, lakes, rivers and seas are sold to the corporates. Prices
are rising and the corruption level has reached the peak as never before,
due to such policies. 

മഅ്ദനി: നീതി നിഷേധത്തിന് താക്കീതായി രാജ്ഭവന്‍ മാര്‍ച്ച്


Published on Madhyamam Daily dated Thu, 07/28/2011

തിരുവനന്തപുരം: ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് കേരള മുസ്‌ലിം സംയുക്തവേദി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് നിയമനിഷേധത്തിനും മനുഷ്യാവകാശലംഘനത്തിനും എതിരെയുള്ള ശക്തമായ താക്കീതായി. മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാജ്ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച് തടഞ്ഞു.  തുടര്‍ന്ന്  പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

Tuesday, July 26, 2011

മഅ്ദനിക്ക് നീതി: രാജ്‌ഭവന്‍ മാര്‍ച്ച് നാളെ


പ്രമുഖ രാഷ്‌ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ ഭരണകൂടം പുലര്‍ത്തുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം സംയുക്തവേദി സംഘടിപ്പിക്കുന്ന രാജ്‌ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും നാളെ തലസ്ഥാനത്ത് നടക്കും. അന്യായമായി തടങ്കലിട്ടിരിക്കുന്ന മ‌അദനിയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും കള്ളത്തെളിവുകളുടെ  അടിസ്ഥാനത്തില്‍ മ‌അദനിയെ പിടിച്ചു വെച്ചിരിക്കുകയാണ്. കഴിഞ്ഞ റമദാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലരുടെ താല്‍‌പര്യങ്ങളാണ് അദ്ദേഹത്തിനു നീതി ലഭിക്കുന്നതിനു തടസ്സമാകുന്നത്. വിചാരണത്തടവുകാരനായി ജാമ്യം പോലും അനുവദിക്കാതെ ഒരു പ്രമുഖ രാഷ്‌ട്രീയ-സാമൂഹികപ്രവര്‍ത്തകനെ തടവിലിടുന്നത് മനുഷ്യാവകാശ ധ്വംസനമാണ്. അന്യസംസ്ഥാന ജയിലറയില്‍ കേരളത്തിലെ ഒരു പ്രമുഖ പൌരന്‍ മുനുഷ്യാവകാശലംഘനം നേരിടുമ്പോള്‍ കേരളസര്‍ക്കാര്‍ തുടരുന്ന അപകടകരമായ മൌനം അവസാനിപ്പിക്കേണ്ടതാണ്.

രാവിലെ 10 മണിക്ക് മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് രാജ്‌ഭവന് മുന്നില്‍ അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് ശഹാബുദീന്‍ ഉദ്ഘാടനം ചെയ്യും. കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. എ സമ്പത്ത് എം.പി, എം.എല്‍.എമാരായ കെ ടി ജലീല്‍, പി ടി എ റഹീം, ജമീലാ പ്രകാശം, പാലോട് രവി, മുന്‍മന്ത്രി നീലലോഹിത ദാസന്‍ നാടാര്‍, മാധ്യമനിരൂപകന്‍ ഭാസുരേന്ദ്രബാബു, മുസ്ലിംലീഗ്, ഐ.എന്‍.എല്‍, ജമാഅത്തെ ഇസ്ലാമി, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, കെ.എം.വൈ.എഫ്, സോളിഡാരിറ്റി, അല്‍ഹാദി അസോസിയേഷന്‍, മാന്നാനീസ് അസോസിയേഷന്‍, അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍, മഹല്ല് ഇമാം ഐക്യവേദി, നദ്വീസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ സംബന്ധിക്കും.

Monday, July 25, 2011

മഅ്ദനിയോട് ചെയ്യുന്നത് സമ്പൂര്‍ണ പൗരാവകാശ നിഷേധം -കെ.ഇ.എന്‍


Published on Madhyamam online dated Mon, 07/25/2011


കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നത് സമ്പൂര്‍ണ പൗരാവകാശ നിഷേധമാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂര്‍ ജയിലില്‍ അകാരണമായ പീഡനമാണ് മഅ്ദനി അനുഭവിച്ചതെന്ന് തെളിയിക്കപ്പെട്ടതാണ്. അതൊരു ജുഡീഷ്യല്‍ ദുരന്തമായിരുന്നു. വിചാരണ കൂടാതെ ശിക്ഷിക്കാന്‍ ലോകത്തെ ഒരു ഭരണഘടനയും മനുഷ്യാവകാശവും ആരെയും അനുവദിക്കുന്നില്ല. കുറ്റവാളിയെന്ന് തെളിയിക്കപ്പെട്ടാല്‍ പോലും മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. മഅ്ദനിയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല.

Sunday, July 24, 2011

ബംഗളൂരു സ്‌ഫോടനം: വിചാരണ കര്‍ണാടകക്ക് പുറത്തേക്ക് മാറ്റണം -ആരിഫലി


Published on Madhyamam Daily dated 07/23/2011

കൊല്ലം: നീതിപൂര്‍വമായ വിചാരണക്കും സ്വതന്ത്രമായ നീതിനിര്‍വഹണത്തിനും ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ കര്‍ണാടകക്ക് പുറത്തുള്ള കോടതിയിലാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി. 'മഅ്ദനിയെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഅ്ദനിയുടെ ജയില്‍ മോചനത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഐക്യപ്പെടണം -സെമിനാര്‍


Published on Madhyamam daily dated 07/23/2011

മലപ്പുറം: നീതി നിഷേധത്തിന്റെ പ്രതിരൂപമായി ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി കക്ഷി,മത,ജാതി വ്യത്യാസമില്ലാതെ നാട് ഐക്യപ്പെടണമെന്ന്  പി.ഡി.പി ഉത്തരമേഖലാ സെമിനാര്‍ അഭിപ്രായപ്പെട്ടു.മഅ്ദനി വേട്ടയുടെ കാണാപ്പുറങ്ങള്‍ എന്ന തലക്കെട്ടിലാണ് പരിപാടി   സംഘടിപ്പിച്ചത്. വിയോജിപ്പിന്റെ തലങ്ങളുണ്ടെങ്കിലും മഅ്ദനിയെ അന്യായമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു. ഇന്ത്യന്‍ നീതി പീഠത്തിന്‍െ അന്യായമുഖം വെളിപ്പെടുത്തുന്നതാണ് മഅ്ദനിയുടെ ജയില്‍ വാസമെന്നും അദ്ദേഹം പറഞ്ഞു.

മദനിയെ തൂക്കിക്കൊല്ലുക !!!

Friday, July 22, 2011

ഭീകര വിരുദ്ധയുദ്ധവും ഭരണകൂടം സൃഷ്ടിച്ചെടുത്ത പൊതുബോധവും- അജിത് സാഹി


(ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം 20-07-2011 ല്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച പൗരാവകാശ പ്രവര്‍ത്തകരുടെ ധര്‍ണ്ണയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)
(Courtesy: http://marushabdam.blogspot.com/2011/07/blog-post.html )

കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവായ മഅദനിക്കു നീതികിട്ടാന്‍ വേണ്ടി രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇത്തരം ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചത്. അത് എനിക്കു നല്‍കിയ അംഗീകാരമായി കരുതുന്നു.മഅദനിയുടെ മുന്‍കാല അനുഭവം വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം. എങ്ങനെയാണ് അദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും പിന്നീടി വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം നിരപരാധിയെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടതെന്നും. ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരാണ് ബാംഗ്ലൂര്‍ സ്‌ഫോഢനകേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തത്. അദ്ദേഹത്തെ ഇങ്ങനെ ഒരു കേസില്‍ പ്രതിചേര്‍ത്തതിനെപ്പറ്റി കര്‍ണ്ണാടക സര്‍ക്കാാരിന്റെ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരം പറയേണ്ടുന്ന പല ചോദ്യങ്ങളുമുണ്ട്.

Thursday, July 21, 2011

മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ


തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.


ജമീല പ്രകാശം എം.എല്‍.എ., ജെ.എം.എഫ്.കണ്‍വീനര്‍ ഷഹീര്‍ മൌലവി, കേരള മഹല്ല് ഇമാം ഐക്യവേദി പ്രസിഡണ്ട്‌ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, പി.ഡി.പി.സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ ആസാദ്, കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ സുബൈര്‍ സബാഹി, മാഹിന്‍ ബാദുഷ മൌലവി, സാബു കൊട്ടാരക്കര, അഡ്വ.സത്യദേവ്, പനവൂര്‍ ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, July 20, 2011

മഅ്ദനി കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണം -അജിത് സാഹി


(Courtesy: Madhyamam Online dated 20/07/2011)
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ കേസുകളിലെ  തുടര്‍നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും തെഹല്‍ക മുന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് അജിത് സാഹി ആവശ്യപ്പെട്ടു. മഅ്ദനിക്ക് നീതി ലഭ്യമാക്കാര്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅ്ദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്.   കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അദ്ദേഹത്തെ വര്‍ഷങ്ങേളാളം  ജയിലിലടച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു.  ഇപ്പോള്‍ മഅ്ദനിയെ ജയിലിലടച്ചത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാറും പ്രോസിക്യൂഷനും വ്യക്തമാക്കേണ്ടതുണ്ട്. മഅ്ദനി കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്നതാണ് ഒരു ആരോപണം. തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാഹിന കുടകില്‍ പോയി ദൃക്‌സാക്ഷികളെ കണ്ട് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. അതിന്അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.

മഅ്ദനി: ഈ അന്യായത്തടവില്‍ നമ്മളും കുറ്റവാളികളാണ്


നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചുതിന്ന് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട് എന്നിട്ടും  നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്. മനുഷ്യനെ കൊന്നുതിന്നുന്ന കരടിയേക്കാള്‍ ഭീകരരായ ഭരണകൂടങ്ങള്‍. സ്വന്തം പ്രജകളെ തിന്ന് അധികാരത്തിന്റെ വിശപ്പ് മാറ്റുന്ന ഭരണാധികാരികള്‍. അധികാരം ഒരാസക്തിയാണ്. ആ ആസക്തിയില്‍ കൊല്ലപ്പെടുന്നവനും തിന്നുന്നവനുമുണ്ട്.
എല്ലാവരുടെയും സുരക്ഷക്ക് മനുഷ്യന്‍ കണ്ടുപിടിച്ച സംവിധാനമാണ് ആധുനിക ജനാധിപത്യ ഭരണകൂടമെന്നത്. എന്നാല്‍ പ്രയോഗത്തില്‍ അത് പലപ്പോഴും ഒരു കെണിയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ ചെന്നുകുരുങ്ങുന്ന കെണി. അഴിക്കാനാവാത്ത കുരുക്കായി അവരുടെ ജീവിതത്തെ മുറുക്കുന്ന കെണി. ഈയൊരു പാഠത്തിന്റെ പാഠപുസ്തകമാണ് മഅ്ദനി. ഒരു മഹാ മഞ്ഞുമലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന മുകള്‍പ്പരപ്പ് മാത്രമാണ് മഅ്ദനി. നമുക്ക് പേരറിയാത്ത, നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പേരുപോലുമില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ജയിലറകളിലുണ്ട്. മഅ്ദനിക്കുവേണ്ടിയുള്ള മുഴുവന്‍ സമരങ്ങളും ഈ നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടിയാണ്.

Tuesday, July 5, 2011

മഅ്ദനി ഇന്ന് ആശുപത്രി വിടും

(courtesy: Madhyamam daily)

ബംഗളൂരു: പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസിര്‍ മഅ്ദനി 28 ദിവസത്തെ ചികില്‍സക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിടും. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഉച്ചയോടെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് സെന്ററില്‍ ജൂണ്‍ ഏഴിനാണ് മഅ്ദനിയെ ചികില്‍സക്കായി പ്രവേശിപ്പിച്ചത്.

Saturday, July 2, 2011

മഅ്ദനിക്ക് നീതി: കേരള മുസ്‌ലിം സംയുക്തവേദി രാജ്ഭവന്‍ മാര്‍ച്ച് നടത്തും


Published in Madhyamam Daily dated 02 July 2011

കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിക്കും കുടുംബത്തിനും നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം സംയുക്തവേദി ഈ മാസം 27 ന് രാജ്ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് അവര്‍ വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും  കള്ളത്തെളിവുകളുടെ  അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരിക്കുന്നു. കഴിഞ്ഞ റമദാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി എല്ലാ ജില്ലകളിലും കലക്ടറേറ്റ്, എസ്.പി ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അവര്‍ പറഞ്ഞു.


കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, അബ്ദുല്‍ മജീദ് അമാനി നദ്‌വി, മുഹമ്മദ് ഷാഫി മൗലവി, ഹുസൈന്‍ മൗലവി, ടി.എ. മുജീബ് റഹ്മാന്‍ മുപ്പത്തടം എന്നിവര്‍ പങ്കെടുത്തു.

Monday, June 27, 2011

അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായ തടവ് : മുഖ്യമന്ത്രി ഇടപെടണമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍


കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായ തടവും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ആവശ്യപ്പെട്ടു.

ഒരു കേരളീയനെതിരെ അന്യസംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ബാധ്യതയുണ്ട്. എറണാകുളത്ത് ഫോറം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂലൈയില്‍ മഅ്ദനിയുടെ മോചനവുമായി ബന്ധപ്പെട്ട് ഫോറത്തിന്റെയും സമാന ചിന്താഗതിയുള്ള സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ദേശീയതലത്തില്‍ ഉള്‍പ്പെടെ സമര അഭിപ്രായ രൂപവത്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി മുഹമ്മദ്, വയലാര്‍ ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ടി.മുഹമ്മദ് വേളം, ടി.എ. മുജീബ് റഹ്മാന്‍, ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Sunday, June 26, 2011

മ‌അദനി വേട്ടയുടെ കാണാപ്പുറങ്ങള്‍

സെമിനാര്‍ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട്‌ കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, മത പണ്ഡിതന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.

Tuesday, June 21, 2011

മഅ്ദനിയുടെ ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍

(Source: Madhyamam Daily dated 21-06-2011)

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാന്‍ പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയ സൗഖ്യ ഹോളിസ്റ്റിക് ട്രീറ്റ്‌മെന്റ് സെന്ററില്‍ തിങ്കളാഴ്ച സന്ദര്‍ശിച്ച അഭിഭാഷകന്‍ ഡോക്ടര്‍മാരുമായി ചികിത്സയുടെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്തു. 

ഒരുവര്‍ഷത്തോളം ജയിലില്‍ ആവശ്യമായ ചികിത്സ ലഭിക്കാത്തതിന്റെ ദൂഷ്യഫലം മഅ്ദനിയുടെ ശരീരത്തില്‍ പ്രകടമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായും അഭിഭാഷകന്‍ വ്യക്തമാക്കി. പ്രമേഹം, കഴുത്തുവേദന തുടങ്ങിയ നിരവധി രോഗങ്ങള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് 28 ദിവസത്തെ പഞ്ചകര്‍മ ചികിത്സയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. നാലാഴ്ച നീളുന്ന ചികിത്സക്കുശേഷം കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അഭിഭാഷകനോട് അവര്‍ പറഞ്ഞു. ആശുപത്രിയുടെ അന്തരീക്ഷത്തിലും ചികിത്സാ രീതിയിലും മഅ്ദനി സന്തുഷ്ടനാണെന്നും അഡ്വ. ഉസ്മാന്‍

Friday, June 17, 2011

മഅ്ദനിയെ കാണാന്‍ അഭിഭാഷകനും ബന്ധുക്കള്‍ക്കും വിലക്ക്

(Madhyamam Daily - dated Fri, 06/17/2011)

ബംഗളൂരു: സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചകര്‍മ ചികിത്സക്കായി വൈറ്റ്ഫീല്‍ഡിലെ ആയുര്‍വേദ ആശുപത്രിയായ 'സൗഖ്യ'യില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരെയും ബന്ധുക്കളെയും അനുവദിക്കാത്തത് വിവാദമാകുന്നു. ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകനും ബന്ധുവിനും അനുമതി നല്‍കണമെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടും സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് നിരസിച്ചു. കോടതി നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനും ചികിത്സാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമാണ് കഴിഞ്ഞ ദിവസം മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാനും ബന്ധു മുഹമ്മദ് റജീബും കാണാന്‍ ശ്രമിച്ചത്.  കോടതി ഉത്തരവ് നല്‍കിയാലേ സന്ദര്‍ശനാനുമതി നല്‍കാനാകൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്.

Tuesday, June 7, 2011

ചികിത്സക്കായി മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


(Madhyamam daily - 06/07/2011)

ബംഗളൂരു: ബംഗളൂരു സ്‌ഫോടനകേസില്‍ പ്രതിയായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅ്ദനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 ദിവസത്തെ പഞ്ചകര്‍മ ചികിത്സക്കായാണ് വൈറ്റ് ഫീല്‍ഡിലെ സൗക്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.

നടുവേദന, അള്‍സര്‍, സെര്‍വിക്കല്‍ സ്‌പോണ്ടിലിറ്റീസ് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് നടത്തുക. ആശുപത്രി എം.ഡി ഐസക്ക് മത്തായി, ആയ്യുര്‍വേദിക് വിഭാഗം തലവന്‍ ഡോ.ഷാജി എന്നിവര്‍ മഅ്ദനിയെ പരിശോധിച്ചു. ചികിത്സ ആരംഭിച്ചിട്ടുണ്ട്.

Monday, June 6, 2011

ജയില്‍ അധികൃതര്‍ പെരുമാറുന്നത് മനുഷ്യത്വരഹിതമായി - മഅ്ദനി

കൊച്ചി: ജയില്‍ അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നെന്നും സുപ്രീംകോടതി ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ലെന്നും അബ്ദുന്നാസിര്‍ മഅ്ദനി. ഇതുസംബന്ധിച്ച് അദ്ദേഹം ബംഗളൂരു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കി.

Wednesday, May 25, 2011

ഈ കൊടുംക്രൂരതക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരുമില്ലേ?

(Published on Wed, 05/25/2011 - Madhyamam Daily)

2008 ജൂലൈ 25നു നടന്ന ബംഗളൂരു സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 17ന് കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയില്‍നിന്ന് കര്‍ണാടക പൊലീസ് കേരള പൊലീസിന്റെ പൂര്‍ണ സഹകരണത്തോടെ അറസ്റ്റുചെയ്ത് ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടച്ച മതപണ്ഡിതനും പി.ഡി.പി നേതാവുമായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പ്രോസിക്യൂഷന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ചതിനാല്‍ രോഗിയും വികലാംഗനുമായ അദ്ദേഹം ജീവച്ഛവമായിത്തീര്‍ന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മര്‍കണ്ഡേയ കട്ജു വ്യക്തമാക്കിയിരുന്നെങ്കിലും ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ജ്ഞാനസുധ മിശ്രയുടെ വിയോജനത്തെത്തുടര്‍ന്ന് ഹരജി മറ്റൊരു ബെഞ്ചിന് വിടുകയായിരുന്നു. കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍, ആരോഗ്യപരമായ കാരണങ്ങളാല്‍പോലും മഅ്ദനിക്ക് ജാമ്യം അനുവദിച്ചുകൂടെന്നും അദ്ദേഹത്തിന് ജയിലിലെ ചികിത്സ മതിയെന്നും വാദിച്ചത് മുഖവിലക്കെടുത്ത് കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ പുതിയ ബെഞ്ചും ജാമ്യാപേക്ഷ മാറ്റിവെക്കുകയാണ് ചെയ്തത്. എന്നാല്‍, മഅ്ദനിക്ക് ശരിയായ ചികിത്സ നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി. അതുപോലും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച സോളിഡാരിറ്റി പ്രതിനിധിസംഘം വെളിപ്പെടുത്തിയിരിക്കുന്നത്. സെല്ലില്‍ സ്ഥാപിച്ച കാമറവെളിച്ചത്തില്‍ ഉറക്കംപോലും നഷ്ടപ്പെട്ട മഅ്ദനിക്ക് കാഴ്ച കുറയുകയും പ്രമേഹരോഗം മൂര്‍ച്ഛിച്ച് അവശനാവുകയും ചെയ്തിട്ടും വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ ജയിലിന്റെ പുറത്ത് ഏതെങ്കിലും ആശുപത്രിയിലേക്ക് നീക്കാനോ കര്‍ണാടകയിലെ ഫാഷിസ്റ്റ് സര്‍ക്കാറിന് കനിവ് തോന്നിയിട്ടില്ല.

Tuesday, May 24, 2011

സോളിഡാരിറ്റി പ്രതിനിധിസംഘം മഅ്ദനിയെ സന്ദര്‍ശിച്ചു

(Madhyamam online dated 05/24/2011)
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സോളിഡാരിറ്റി കേരള സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സന്ദര്‍ശിച്ചു വിചാരണത്തടവുകാരന് ലഭിക്കേണ്ട മനുഷ്യാവകാശങ്ങളും പ്രാഥമിക സൗകര്യങ്ങളും മഅ്ദനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് പ്രതിനിധിസംഘം പ്രസ്താവനയില്‍  പറഞ്ഞു. സെല്ലില്‍ സ്ഥാപിച്ച കാമറ വെളിച്ചം മൂലം ഉറങ്ങാനാവാത്ത സ്ഥിതിയിലാണ് അദ്ദേഹം. മതിയായ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പോലും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും സംഘം പറഞ്ഞു. മഅ്ദനി വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷവും പൗരസമൂഹവും നിസ്സംഗത വെടിഞ്ഞ് രംഗത്തുവരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. അബ്ദുസ്സലാം, ടി. മുഹമ്മദ് വേളം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Sunday, May 22, 2011

When Two Muslims Meet: The Media(ted) case of Madani and Shahina - K Ashraf & Jenny Rowena


Shahina K K, a journalist withTehelka went to Karnataka to prepare an investigative report on the case on Abdul Nasar Madani, the Chairman of PDP. Madani had spend almost 10 years in Jail as an undertrial in the 1998 Coimbatore blast before he was let off without any charges on 1 August 2007. In her report (Why is this man still in prison?Tehelka, December 4th, 2010) Shahina tried to look into the police story that Madani had conspired in the Bengaluru blasts in separate meetings two years ago — one which took place in Madani’s rented home in Kochi and the other in the Lakkeri estate in Kodaku Karnataka.

Why is this man still in prison?



Is the incarceration of Abdul Nasar Madani a devious project of the Karnataka Police? asks SHAHINA KK
Loopholes Hostile witnesses have weakened the case against Madani
Loopholes Hostile witnesses have weakened the case against Madani
PHOTO: SB SATISH
WHEN I met him, he looked very tired. The skin under his eyes had turned black,” says PM Subair Paduppu, the Kasargod district president of the People’s Democratic Party (PDP). “I asked him about it. Madani told me that they never put out the light in his room. Day and night, cameras and a bright light are on because he is monitored 24x7. No privacy even in the toilet.”

'ഓലക്കാലിന് ' വില കുറയുന്നതെന്തുകൊണ്ട്? - ഡോ. എം.എസ്. ജയപ്രകാശ്, കൊല്ലം

(Published in Madhyamam Daily online dated 21/05/2011)
മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെതിരെ നടന്ന ആക്രമണം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണല്ലോ. ഉണ്ണിത്താനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചുവെന്നും വധശ്രമമാണ് നടന്നതെന്നും വെളിവായിരിക്കുന്നു. പത്രപ്രവര്‍ത്തകരുടെ സമരമുറകളും സമ്മര്‍ദ തന്ത്രങ്ങളും വേണ്ടിവന്നു പ്രതിയെ പിടിക്കാന്‍. കാലിനും കൈക്കും മറ്റും ഗുരുതരമായി പരിക്കേറ്റാണ് ഉണ്ണിത്താന്‍ ആശുപത്രിയില്‍ കഴിയുന്നത്. പ്രതി പിടിക്കപ്പെട്ടപ്പോള്‍ 'വാദി' പ്രതിയായ പ്രതീതിയുണ്ടാകുകയും ചെയ്തിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആസൂത്രിതമായി തന്നെ പ്രതിയാക്കിയെന്നാണ് കണ്ടെയ്‌നര്‍ സന്തോഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്തിന് ഈ കൊല്ലാക്കൊല - എ. റശീദുദ്ദീന്‍

(Published on Madhyamam Daily Online dated 13/05/2011)
അബ്ദുന്നാസിര്‍ മഅ്ദനി എന്ന പാവം മൗലവിയെ കൊല്ലാക്കൊല ചെയ്യുന്നതു കണ്ട്, നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന ഷണ്ഡത്വവുമായി മുഴുവന്‍ ഇന്ത്യയും ആ നെറികേടിന്റെ കുഴിമാടത്തിലേക്ക് മണെ്ണറിയാനാണ് കാത്തുനില്‍ക്കുന്നത്. കര്‍ണാടക സര്‍ക്കാറിന് കേരളവും ഒളിസേവ ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ അവര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെളിയിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഓഫിസില്‍ നിന്നു സമ്പാദിച്ച ചില രേഖകളുടെ പിന്‍ബലത്തിലാണ് മഅ്ദനിയുടെ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഏറ്റവും മുഴുത്ത കള്ളവുമായി സുപ്രീംകോടതിയിലെത്തുന്നത്. ജാമ്യം നല്‍കിയാല്‍ അദ്ദേഹത്തെ ഇനിയൊരിക്കല്‍ അറസ്റ്റ് ചെയ്യുക അസാധ്യമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ ഇന്നോളം മഅ്ദനിക്കു നേരെ ചാര്‍ജു ചെയ്ത എല്ലാ കേസുകളുടെയും (ആ കേസുകളുടെ നിലവാരത്തെ കുറിച്ചും അത്തരം കേസുകള്‍ ആര്‍ക്കെല്ലാമെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട് എന്നതും പൂര്‍ണമായി വിട്ടുകളഞ്ഞ്) അക്കാര്യത്തില്‍ കേരളത്തിന് പിന്നീട് ഒന്നും ചെയ്യാനാവാത്തതിന്റെയും ഫയലുകളാണ് കര്‍ണാടകയുടെ വാദമുഖങ്ങളില്‍ പ്രധാനം. ഇത്തവണ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ വിന്യസിക്കേണ്ടി വന്ന പോലിസ് സംഘത്തിന്റെ എണ്ണക്കണക്കും പൊതുഖജനാവിന് വന്ന ചെലവുകളും ചൂണ്ടിക്കാട്ടുന്ന കേരള, കര്‍ണാടക പോലീസിന്റെ രേഖകളും ഇതോടൊപ്പമുണ്ട്. ഇയാളെ എന്തിന് അറസ്റ്റ് ചെയ്തു എന്നതല്ല ഇപ്പോഴും കര്‍ണാടകയുടെ കേസിന്റെ കാതല്‍. എന്തുകൊണ്ട് വിട്ടയക്കരുത് എന്നു മാത്രമാണ്.