Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Monday, March 11, 2013

നീതിയുടെ കിരണം അകലെയെന്ന് മഅ്ദനി


കൊല്ലം: ‘നീതി വളരെയകലെ, അതിന്‍െറ നേരിയ പ്രകാശകിരണംപോലും കാണാന്‍ കഴിയുന്ന അവസ്ഥയിലല്ല ഞാന്‍. എങ്കിലും ഞാന്‍ നിരാശനോ ദു$ഖിതനോ അല്ല. നിങ്ങള്‍ പ്രാര്‍ഥിക്കുക, സര്‍വശക്തനില്‍ സമര്‍പ്പിച്ച് ഞാന്‍ നീങ്ങുന്നു.’ -കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ മകള്‍ ഷമീറയുടെ വിവാഹച്ചടങ്ങില്‍ ഖുത്തുബ നിര്‍വഹിക്കവെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു.

Saturday, March 9, 2013

മഅ്ദനി ഇന്ന് തിരുവനന്തപുരത്ത്


മഅ്ദനി പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെ പത്തരക്ക് തിരുവനന്തപുരത്തെത്തും. മഅ്ദനിക്ക് കോടതി നിര്‍ദേശപ്രകാരമുള്ള എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സുരക്ഷ ചുമതല ഉത്തരമേഖല എ.ഡി.ജി.പി  എ.ഹേമചന്ദ്രനായിരിക്കും.
ഇന്നലെയാണ് മകളുടെ വിവാഹത്തില്‍ പങ്കടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അനുമതി ലഭിച്ചത്. അഞ്ച് ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മ്അദനിക്ക്‌ മോചനം. മാര്‍ച്ച് 10ന് കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതനായ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ സന്ദര്‍ശിക്കാനുമാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി കര്‍ശന വ്യവസ്ഥയോടെ അനുമതി നല്‍കിയത്.  മാര്‍ച്ച് നാലിന് മഅ്ദനി നല്‍കിയ ഹരജിയിലാണ് പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നും പൊലീസ് അകമ്പടിയോടെ സ്വന്തം ചെലവിലാണ് യാത്ര നടത്തേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

Courtesy: Media One Online

രണ്ടര വര്‍ഷത്തിനുശേഷം മഅ്ദനി എത്തുന്നു


ബംഗളൂരു: 2005 ജൂലൈ 25ന് ബംഗളൂരു നഗരത്തിന്‍െറ ഒമ്പതിടങ്ങളിലായി നടന്ന സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് രണ്ടര വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി ഒടുവില്‍ കേരളത്തിലേക്ക് മടങ്ങുന്നു. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യത്തില്‍. പൊലീസ് അകമ്പടിയോടെയുള്ള ഈ വരവിന് ജാമ്യം എന്നു പറയാനാവില്ലെങ്കിലും രോഗശയ്യയിലായി അന്‍വാര്‍ശ്ശേരിയില്‍ കഴിയുന്ന പിതാവിനെ കാണാനും ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം ലഭിച്ചത് നിരവധി അസുഖങ്ങള്‍ വേട്ടയാടുന്ന മഅ്ദനിക്ക് നല്‍കുന്ന ആശ്വാസം വലുതാണ്.

Thursday, March 7, 2013

മഅ്ദനിക്ക് ജാമ്യം


അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യം ലഭിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ശ്രീനിവാസ് ജാമ്യം അനുവദിച്ചത്. അഞ്ച് ദിവസത്തേക്ക് സ്വന്തം ചെലവില്‍ വീട്ടില്‍ പോയി വരാനാണ് ജാമ്യം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നാളെ തന്നെ മഅ്ദനി കേരളത്തിലെത്തും.

മകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തന്റെ സാന്നിധ്യം അനിവാര്യമായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ സ്വന്തം ചെലവില്‍ നാട്ടില്‍ പോയി വരാമെന്നും മഅ്ദനി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്കു ജാമ്യം ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി മകള്‍ ഷമീറ ജൗഹറ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി കര്‍ണാ‍ടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനാ‍യി കഴിയുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ഭാര്യ സൂഫിയ മഅ്ദനിയും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മഅ്ദനിയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ഉത്തരവുണ്ടായിരുന്നുവെങ്കിലും അത് പാതിവഴിയില്‍ നിലച്ചുപോയതായും അവര്‍ പറഞ്ഞിരുന്നു. 2008 ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഭീകരവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മഅ്ദനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്

Thursday, November 22, 2012

മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി


ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. ചികില്‍സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഹരജി. എന്നാല്‍, പൊലീസ് സംരക്ഷണത്തോടു കൂടി മഅ്ദനിക്ക് സ്വന്തം ചെലവില്‍ ചികില്‍സ നടത്താമെന്നു പറഞ്ഞ കോടതി ചികില്‍സാ സമയത്ത് കുടുംബാംഗങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ബാഗ്ളൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിയെ രണ്ടാമതും അറസ്റ്റു ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒമ്പതു വര്‍ഷത്തോളം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടെങ്കിലും ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ ബന്ധമാരോപിച്ച്  വീണ്ടും ജയിലിലടക്കുകയായിരുന്നു. കടുത്ത പ്രമേഹമടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അന്നു തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നു.  പൊലീസ് കസ്റ്റഡിയിലും ജയിലിലും മഅ്ദനി ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ ഇന്നും വാദിച്ചു.

Thursday, September 27, 2012

മഅ്ദനിയുടെ ജാമ്യം; വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി


ബംഗളൂരു: ബംഗളൂരു സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ മൂന്നിന് വാദം നടക്കും. എതിര്‍വാദം ഉന്നയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്.

മഅ്ദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഒമ്പതു കേസുകളും ഒന്നായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്. ബുധനാഴ്ച ഹരജി പരിഗണിച്ച കോടതി ഒമ്പതു കേസുകളും ഒന്നിച്ചാണ് പരിഗണിച്ചത്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തുവന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് മഅ്ദനി പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ ആറിന് ഹരജി പരിഗണിച്ച കോടതി ചികിത്സക്കുവേണ്ടി ജാമ്യം നല്‍കാനാവില്ലെന്ന് ഉത്തരവിട്ടു. സ്ഫോടനത്തിന്‍െറ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്നയാളാണ് മഅ്ദനിയെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് അപേക്ഷ നിരസിക്കുന്നതെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

ഉയര്‍ന്ന കോടതികളില്‍നിന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യതകൂടി ഇല്ലാതാക്കുന്ന രീതിയിലുള്ളതാണ് ഈ പരാമര്‍ശമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാറാണ് ഹൈകോടതിയില്‍ ഹാജരാവുന്നത്.

Tuesday, September 25, 2012

ബംഗളൂരു സ്ഫോടന കേസ്: മഅ്ദനിയുടെ ജാമ്യാപേക്ഷ 26ന് പരിഗണിക്കും


ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി സെപ്റ്റംബര്‍ 26ന് പരിഗണിക്കും. അസുഖം മുന്‍നിര്‍ത്തി ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയ സാഹചര്യത്തിലാണ് മഅ്ദനി ഹൈകോടതിയെ സമീപിച്ചത്. മഅ്ദനിക്കെതിരായ ഒമ്പതു കേസുകളിലായി സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ തിങ്കളാഴ്ച ആദ്യ ഹരജി പരിഗണിച്ച ജസ്റ്റിസ് നാഗ്മോഹന്‍ ദാസ് ഇത് പ്രോസിക്യൂഷന്‍ വാദത്തിനായി മാറ്റി.

ബാക്കിയുള്ള എട്ടു ജാമ്യാപേക്ഷകളാണ് 26ലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, കേസിലെ 29ാം പ്രതി അബ്ദുല്‍ ഖാദര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍, അഡ്വ. പി. ഉസ്മാന്‍ എന്നിവര്‍ ഹാജരായി.

Tuesday, January 3, 2012

മഅ്ദനിക്ക് ജാമ്യമില്ല


ന്യൂദല്‍ഹി:ബംഗളൂരു സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ചെലമേശ്വര്‍, സദാശിവം എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം മഅ്ദനിക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കണണെമന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Thursday, December 29, 2011

മഅ്ദനിക്ക് നീതി തേടി വി.എസിന്റെ കത്ത്


തിരുവനന്തപുരം: ബംഗളൂരു സ്ഫോടനകേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. മഅ്ദനിക്കെതിരായ വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

തനിക്ക് ജയിലില്‍ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും ചികില്‍സ ലഭ്യമാക്കാന്‍ വിഎസ് ഇടപെടണമെന്നും ആവശ്യപ്പെട്ട് മഅ്ദനി വി.എസിന് കത്തയച്ചരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് വിഎസ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.

Sunday, October 23, 2011

മഅ്ദനിയോളം മനുഷ്യാവകാശം നിഷേധിക്കപ്പെട്ട മറ്റൊരാളില്ല -ഡോ. ബലരാമന്‍


കൊല്ലം: രാജ്യത്ത് മഅ്ദനിയേയും കുടുംബത്തെയും പോലെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റാരുമില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ ഡോ. എസ്. ബലരാമന്‍.
ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പുറത്തിറക്കിയ ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ ഇംഗ്ളീഷ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനി വിഷയത്തില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്. അഭിഭാഷകര്‍ക്ക് ജയില്‍പുള്ളിയെപ്പോലെ കോടതിയില്‍ ഹാജരാവേണ്ടിവരുന്നതിനാല്‍ മഅ്ദനിയുടെ കേസില്‍ പല പ്രശസ്ത അഭിഭാഷകരും വക്കാലത്തേറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഭാസുരേന്ദ്രബാബു ബുള്ളറ്റിന്‍ ഏറ്റുവാങ്ങി. ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ജമാല്‍ മുഹമ്മദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം ഹമീദ്മൗലവി, ഇ.കെ. സുലൈമാന്‍ ദാരിമി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, റജീബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, ടി.എം. ഷരീഫ്, മൈലക്കാട് ഷാ, എ. അബ്ദുല്ലാ മൗലവി, എം.എ. സമദ്, എം.എ. അസീസ് തേവലക്കര, സുനില്‍ ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, October 13, 2011

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ 17ലേക്ക് മാറ്റി

ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ വിചാരണ നടപടികള്‍ കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിയത്. അഭിഭാഷകരായ പി. ഉസ്മാന്‍, അക്ബറലി, വസന്ത് എച്ച്. വൈദ്യ എന്നിവരാണ് 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അസൗകര്യംമൂലം അദ്ദേഹത്തിന് ബംഗളൂരുവില്‍ എത്താന്‍ സാധിച്ചില്ല. മഅ്ദനി ഒഴികെയുള്ള മറ്റ് പ്രതികള്‍ക്കു വേണ്ടി അമികസ് ക്യൂറിയും പി.എന്‍. വെങ്കടേഷുമാണ് ഹാജരായത്. അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്തില്‍ ജയിലില്‍കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ ഹാജരാക്കാന്‍ സാധിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് പ്രവര്‍ത്തനം മുടങ്ങിയതാണ് കാരണം. കേസില്‍ എട്ട്, ഒമ്പത് പ്രതികളായ സകരിയ്യ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ തുടര്‍ നടപടികളും ഒക്ടോബര്‍ 17ന് നടക്കും. മുമ്പ് സമര്‍പ്പിച്ചവരുടെയും അവശേഷിക്കുന്നവരുടെയും ഡിസ്ചാര്‍ജ് പെറ്റീഷനുകള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗം അഭിഭാഷകരെ അറിയിച്ചു. രാവിലെ 11.30ന് ആരംഭിച്ച നടപടികള്‍ അരമണിക്കൂറോളം നീണ്ടുനിന്നു.മഅ്ദനിക്കായി ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

Wednesday, October 5, 2011

മ‌അദനിയുടെ ചികിത്സാ ചെലവ് നല്‍‌കിയില്ല: തുടര്‍ ചികില്‍‌സ വൈകുന്നു


ബാംഗ്ലൂരു സ്‌ഫോടന കേസിലെ വിചാരണതടവുകാരനായ അബ്‌ദുല്‍ നാസര്‍ മ‌അദനിക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ആയു‌ര്‍‌വേദ ചികിത്സ നല്‍‌കിയ സ്വകാര്യ ആശുപത്രിക്ക് കര്‍‌ണ്ണാടക സര്‍ക്കാര്‍ പണം നല്‍‌കിയില്ല. മ‌അദനിക്ക് തുടര്‍ ചികിത്സയും ഇതു വരെ ലഭ്യമാക്കിയിട്ടില്ല. വൈറ്റ്‌ഫീല്‍‌ഡിലെ സൗഖ്യ ഹോളിസ്‌റ്റിക് സെന്ററിനാണ് പണം നല്‍‌കാത്തത്. ജയില്‍ നിയമപ്രകാരം തടവുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെങ്കിലും ഡിസ്‌ചാര്‍ജ്ജ് ചെയ്‌ത് മൂന്നു മാസമായിട്ടും സൗഖ്യ ആശുപത്രി അധികൃതര്‍ക്ക് സര്‍ക്കാര്‍ പണം നല്‍‌കിയില്ലെന്നാണ് മാധ്യമം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ജൂണ്‍ ഏഴ് മുതല്‍ ജൂലൈ അഞ്ചു വരെ 28 ദിവസത്തെ പഞ്ചകര്‍‌മ ചികിത്സയാണ് സൗഖ്യ ആശുപത്രിയില്‍ മ‌അദനിക്ക് നല്‍കിയത്. ഇതിനു 8.60 ലക്ഷം രൂപ ചെലവായി. ഈ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാറിനെ സമീപിച്ചിട്ടും പണം ലഭിച്ചില്ല. അതേ സമയം, പഞ്ചകര്‍മ്മ ചികിത്സക്ക് ശേഷം മ‌അദനിക്ക് വേണ്ട തുടര്‍ചികിത്സയും ലഭ്യമാക്കിയില്ല.

Tuesday, October 4, 2011

കൊയമ്പത്തൂര്‍ പ്രസ് ക്ലബ് കേസ് : മ‌അദനിയെ 29-നു ഹാജരാക്കാന്‍ ഉത്തരവ്


(Courtesy: Madhyamam Daily dated 04/10/2011)

കൊയമ്പത്തൂര്‍ : പ്രസ് ക്ലബ് പരിസരത്ത് സ്‌ഫോടകവസ്‌തു കണ്ടെടുത്ത കേസില്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മ‌അദനിയെ ഒക്‌ടോബര്‍ 29-നു വൈകീട്ട് നാലിനകം ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊയമ്പത്തൂര്‍ എട്ടാം മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി കെ.അരുണാചലം പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. സാങ്കേതിക കാരണങ്ങളാല്‍ മ‌അദനിയെ ഹാജരാക്കാനായില്ലെന്ന് പ്രത്യേകാന്വേഷണ സംഘം രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണിത്. എസ്.ഐ.ടി അഡിഷണല്‍ സൂപ്രണ്ട് നാഗദേവി, ഡെപ്യൂട്ടി സൂപ്രണ്ട് സമ്പത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കോടതിയില്‍ സന്നിഹിതരായിരുന്നു. ഇന്നലെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വീഡിയോ കോണ്‍‌ഫറന്‍‌സ് മുഖേനയുള്ള കോടതി നടപടികളും ഉണ്ടായില്ല.

പ്രസ്ക്ളബ് കേസ്: മഅ്ദനിയെ പ്രതിയാക്കിയതില്‍ ദുരൂഹത

(Courtesy: Madhyamam Daily dated 04/10/2011)

കോയമ്പത്തൂര്‍: പ്രസ്ക്ളബ് പരിസരത്ത് സ്ഫോടകവസ്തു കണ്ടെടുത്ത കേസില്‍ ഒമ്പതു വര്‍ഷത്തിനുശേഷം മഅ്ദനിയെ പ്രതി ചേര്‍ത്ത കോയമ്പത്തൂര്‍ പ്രത്യേകാന്വേഷണ സംഘത്തിന്‍െറ നടപടിയില്‍ ദുരഹുത. മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ആദ്യ പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവ് പുറപ്പെടുവിക്കവെ കോയമ്പത്തൂര്‍ ഏഴാം ജെ.എം കോടതി  ഇതു സംബന്ധിച്ച് ചോദ്യമുന്നയിച്ചിരുന്നു. മഅ്ദനിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാലതാമസത്തെക്കുറിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ തടയന്‍റവിട നസീര്‍, ഷബീര്‍ എന്നിവരെ ഈയിടെയാണ് പിടികൂടിയതെന്നും ഇവരുടെ മൊഴിയനുസരിച്ചാണ് മഅ്ദനിയെ പ്രതി ചേര്‍ത്തതെന്നുമാണ് പൊലീസിന്‍െറ വിശദീകരണം. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദിനെ ആഴ്ചകള്‍ക്കു മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയതും സംശയം ഉയര്‍ത്തുന്നു. മഅ്ദനിയുടെ അറസ്റ്റുനീക്കത്തിനു പിന്നില്‍ ജയലളിത സര്‍ക്കാറിന്‍െറ നിക്ഷിപ്തമായ താല്‍പര്യങ്ങളുണ്ടെന്ന് ആരോപണമുണ്ട്.

Monday, October 3, 2011

കൊയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുമതി

(Courtesy: Madhyamam Daily dated 03/10/2011)

2002 ഡിസംബര്‍ 30-നു കൊയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു മുന്നില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത കേസില്‍ പ്രതിയാക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുന്നാസ് മ‌അദനിയെ കൊയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ അനുമതി. കൊയമ്പത്തൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടിനെ തുടര്‍ന്നാണ്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസ് വിചാരണക്കുള്ള പ്രത്യെക കോടതി മ‌അദനിയെ കൊണ്ടുപോകുന്നതിനു അനുമതി നല്‍കിയത്. മ‌അദനിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് കൊയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതും വരുന്നതും വിമാന മാര്‍‌ഗം വേണമെന്നും കോടതി വ്യക്തമാക്കി.

മ‌അദനിക്കു വേണ്ടി നല്‍‌കിയത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ; കോടതി തള്ളി

(Courtesy: Madhyamam Daily dated 03/10/2011)

ബാംഗ്ലൂര്‍: കൊയമ്പത്തൂര്‍ പ്രസ് ക്ലബിനു സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത കേസില്‍ അബ്‌ദുല്‍ നാസര്‍ മ‌അദനിക്കു വേണ്ടി നല്‍‌കിയത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയും കൊയമ്പത്തൂര്‍ കേസില്‍ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌ത പ്രതിക്കായാണ് അഡ്വ. ശങ്കര്‍ സുബ്ബു വഴി ചെന്നൈ ഹൈക്കോടതിയുടെ 35-ആം ബെഞ്ചില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍‌കിയത്. ഹരജി നിലനില്‍‌ക്കുന്നതല്ലെന്ന് പറഞ്ഞ് ഫയലില്‍ സ്വീകരിക്കാതെ കോടതി തള്ളുകയായിരുന്നു.

Monday, August 15, 2011

തടവറയില്‍ മഅ്ദനിക്ക് ഒരു വര്‍ഷം; വിചാരണ നീളാന്‍ സാധ്യത

(Published on Madhyamam Online dated Sun, 08/14/2011)
ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ തടവറ ജീവിതം ഒരു വര്‍ഷം തികയുന്നു. കേസ് വിചാരണ നീളുമെന്ന് ഉറപ്പായതോടെ കോയമ്പത്തൂര്‍ കേസിന് സമാനമായി വര്‍ഷങ്ങള്‍ മഅ്ദനി വിചാരണാ തടവില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന.

Tuesday, July 5, 2011

മഅ്ദനി ഇന്ന് ആശുപത്രി വിടും

(courtesy: Madhyamam daily)

ബംഗളൂരു: പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസിര്‍ മഅ്ദനി 28 ദിവസത്തെ ചികില്‍സക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിടും. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഉച്ചയോടെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് സെന്ററില്‍ ജൂണ്‍ ഏഴിനാണ് മഅ്ദനിയെ ചികില്‍സക്കായി പ്രവേശിപ്പിച്ചത്.

Tuesday, June 21, 2011

മഅ്ദനിയുടെ ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍

(Source: Madhyamam Daily dated 21-06-2011)

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാന്‍ പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയ സൗഖ്യ ഹോളിസ്റ്റിക് ട്രീറ്റ്‌മെന്റ് സെന്ററില്‍ തിങ്കളാഴ്ച സന്ദര്‍ശിച്ച അഭിഭാഷകന്‍ ഡോക്ടര്‍മാരുമായി ചികിത്സയുടെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്തു. 

ഒരുവര്‍ഷത്തോളം ജയിലില്‍ ആവശ്യമായ ചികിത്സ ലഭിക്കാത്തതിന്റെ ദൂഷ്യഫലം മഅ്ദനിയുടെ ശരീരത്തില്‍ പ്രകടമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായും അഭിഭാഷകന്‍ വ്യക്തമാക്കി. പ്രമേഹം, കഴുത്തുവേദന തുടങ്ങിയ നിരവധി രോഗങ്ങള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് 28 ദിവസത്തെ പഞ്ചകര്‍മ ചികിത്സയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. നാലാഴ്ച നീളുന്ന ചികിത്സക്കുശേഷം കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അഭിഭാഷകനോട് അവര്‍ പറഞ്ഞു. ആശുപത്രിയുടെ അന്തരീക്ഷത്തിലും ചികിത്സാ രീതിയിലും മഅ്ദനി സന്തുഷ്ടനാണെന്നും അഡ്വ. ഉസ്മാന്‍